ദാഹം ശക്തിയായവൻ പച്ചവെള്ളം എത്രത്തോളം പ്രിയങ്കരമാണോ അതിനേക്കാൾ പ്രിയങ്കരമായിരുന്നു ആശ്രഫുൽ ഖൽഖിന്ﷺ സയ്യിദതുനാ ഖദീജതുൽ കുബ്റ(رضي الله عنها).
പുണ്യ നബിﷺ പറഞ്ഞു:
"എനിക്ക് ഖദീജയോടുള്ള സ്നേഹം ഓശാരമായി നല്കപ്പെട്ടിരിക്കുന്നു"
ഇസ്‌ലാമിന്റെ മാതാവ്, വിശ്വാസികളുടെ മാതാവ്, തിരുകുടുംബത്തിന്റെ വന്ദ്യ മാതാവ്,. പുണ്യ നബിﷺ യുടെ തിരുകരങ്ങൾ പിടിച്ചു ആദ്യമായി സത്യമതത്തിന്റെ വിശ്വപ്രഭ സ്വായത്തമാക്കിയവർ.
ശക്തരായ ശത്രുക്കൾ സർവ്വ സന്നാഹങ്ങളുമായി സത്യ ദീപത്തെﷺ അണക്കാൻ ഒരുങ്ങിപുറപ്പെട്ട കാലം, അധികമാരും കൂട്ടിനില്ലാത്ത വിഷമതകളും യാതനകളും നിറഞ്ഞ കാലം, ആ സത്യ ദീപത്തിൻﷺ അല്ലാഹു ഒരു കാവൽ കോട്ട ഒരുക്കി, ശത്രുവിന്റെ സർവ്വ സന്നാഹങ്ങളെയും പ്രതിരോധിക്കാൻ പ്രാപ്തമായ സുഭദ്രമായ കോട്ട.
"ഖുവൈലതിന്റെ മകൾ ഖദീജ(റ)".
നുബുവ്വത്തിന്റെ ദിവ്യ പ്രഭക്ക് സംരക്ഷണ കവചമായി ഏക ഇലാഹ് തിരഞ്ഞെടുത്ത പരിശുദ്ധിയുടെയും നിറകുടം.
ഒരർത്ഥത്തിൽ പറഞ്ഞാൽ മുഹമ്മദീയﷺ ഉമ്മത്തിന്റെ ശിലാസ്ഥാപനം നടത്തിയവർ...
വെളിപാടിന്റെ തുടക്കത്തിൽ
സയ്യിദുനാ ജിബ്‌രീലിന്റെ കൂട്ടി അണക്കലിൽ ഭയപ്പെട്ടുപോയ പുണ്യ മേനിﷺ നേരെ ഉമ്മ
ുനാ ഖദീജയുടെ അടുക്കലേക്ക് പോയി അവിടുന്ന് ഖദീജയോട് പറഞ്ഞു: "ഖദീജാ എന്നെ പുതപ്പിട്ടു മൂടുവിൻ" പുണ്യ നബിﷺ യുടെ ഭയം വിട്ടുമാറുന്നത് വരെ ബീവി ഖദീജ അവിടുത്തെ പുതപ്പിട്ടു മൂടി അണച്ചു പിടിച്ചു.
ശേഷം അവിടുന്ന് നടന്ന സംഭവങ്ങളൊക്കെ പ്രിയ ബീവിയോട് വിശദീകരിച്ചു നൽകി. എന്നിട്ടവിടുന്ന് പറഞ്ഞു:
"ഖദീജാ എനിക്ക് വല്ലതും സംഭവിക്കുമോ എന്ന് ഞാൻ ഭയപ്പെടുന്നു"
പുണ്യ നബിﷺ ക്ക് ആശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷകൾ നൽകി ഉമ്മ
ുനാ ഖദീജ(റ) പറഞ്ഞു: "അല്ലാഹുവാണെ സത്യം, അല്ലാഹു ഒരിക്കലും അവിടുത്തെ കൈവിടില്ല തന്നെ, അവിടുന്ന് നന്മകൾ മാത്രം പ്രവർത്തിക്കുന്നവരാണ്".
വഹ്യിന്റെ ആദ്യ കാലങ്ങളിൽ ഇറാ ഗുഹയിൽ ധ്യാനനിരതരായിരുന്ന വിശ്വ പ്രവാചർﷺ ക്ക് സ്വാന്തനവും ഭക്ഷണ പാനീയങ്ങളും നൽകാൻ ഒരു ദിവസത്തിൽ പല തവണ ആ വന്ദ്യ വയോധിക(റ) ഒരു പടവുകളുമില്ലാത്ത ആ മല കയറുമായിരുന്നു!.
ഇന്ന് ഇറാ ഗുഹയിൽ കയറാൻ പടവുകളും മറ്റുമുണ്ടായിട്ട് പോലും എത്ര പ്രയാസപ്പെട്ടാണ് നമുക്കത് സാധ്യമാകുന്നത്?
ചിന്തിക്കുക ആ ഉമ്മയുടെ ഈമാനിക ചൈതന്യം എത്ര വിശിഷ്ടമായിരുന്നെന്ന്.
ഒരിക്കൽ സയ്യിദുനാ ജിബ്‌രീൽ(അ) പുണ്യ നബിﷺയോട് പറഞ്ഞു:
"അവിടുന്ന് അല്ലാഹുവിൽ നിന്നും എന്നിൽ നിന്നുമുള്ള സലാം ഖദീജയോട് പറയുക, സ്വർഗീയ ആരാമത്തിൽ അനാവശ്യ ശബ്ദങ്ങളോ വിഷമതകളോ ഇല്ലാത്ത മുത്തുകൊണ്ടുള്ള വീട് അവർക്കുണ്ടെന്ന സന്തോഷവാർത്ത അറിയിക്കുകയും ചെയ്യുക".
പുണ്യ നബിﷺ യോടൊപ്പം ആദ്യമായി നിസ്കരിക്കാനും അല്ലാഹു ഭാഗ്യം നൽകിയത് ബീവി ഖദീജ(റ) ക്കായിരുന്നു.
തിരു ദൂതരോടൊപ്പംﷺ ആദ്യമായി നിസ്കാരം നിറവ്വഹിച്ചത് മഹദി ഖദീജയും സയ്യിദുനാ അലി(റ) യുമാണ്...
മഹദി ഖദീജ(റ) യുടെ ഓർമ്മകൾ എന്നെന്നും പുണ്യ നബിﷺയുടെ ഹൃദയത്തിൽ പകിട്ടോടെ നിറഞ്ഞു നിന്നിരുന്നു,
ബീവി ഖദീജ(റ) യെ സ്മരിക്കുന്നത് പോലെ അവിടുന്ന് മറ്റൊരു സ്ത്രീയെയും സ്മരിക്കാറുണ്ടായിരുന്നില്ല, അവിടുത്തെ ഭാര്യമാരിൽ അവിടുത്തേയിലേക്ക് എല്ലാം കൊണ്ടും ഏറ്റവു പ്രിയപ്പെട്ടവരും ബീവി ഖദീജ തന്നെ,
സയ്യിദതുനാ ആഇശ(റ) പറയുന്നു:
"നബിﷺയുടെ ഭാര്യമാരിൽ നിന്നും ഖദീജയോട് അസൂയ തോന്നിയത് പോലെ എനിക്ക് മറ്റൊരാളോടും അസൂയ തോന്നിയിട്ടില്ല.
ഞാൻ അവരെ കണ്ടിട്ടൊന്നുമില്ല. പക്ഷെ നബിﷺ തങ്ങൾ അവരെ അധികമായി സ്മരിക്കുന്നവരായിരുന്നു.
ചിലപ്പോയൊക്കെ നബിﷺ തങ്ങൾ ആടിനെ അറുത്ത് പല ഭാഗങ്ങളാക്കി വിഭചിച്ച് ഖദീജയുടെ സുഹൃത്തുക്കൾക്ക് കൊടുത്തായക്കാറുണ്ടായിരുന്നു.
ചിലപ്പോൾ ഞാൻ നബിﷺ തങ്ങളോട് പറയാറുണ്ടായിരുന്നു:
"ദുനിയാവിൽ ഖദീജയല്ലാത്ത ഒരു സ്ത്രീയും ഇല്ലാത്തത് പോലെയുണ്ട്, അപ്പോൾ നബി തങ്ങൾ എന്നോട് ഖദീജയെ ധാരാളം പുകഴ്ത്തി പറയും".
ധനികയായിരുന്നു ഉമ്മ
ുനാ ഖദീജ(റ) അന്നത്തെ കാലത്ത് അധികമാർക്കും സ്വപ്നം പോലും കാണാൻ പറ്റാത്തത്ര സമ്പത്തിനുടമ, മക്കത്തെ രാജ്ഞി. പക്ഷെ സർവ്വവും ഏക ഇലാഹിന്റെ വിശുദ്ധ വഴിയിൽ സമർപ്പണം ചെയ്ത് തികഞ്ഞ പ്രപഞ്ചപരിത്യാഗിയായി ജീവിച്ചു ദരിദ്രയായാണ് മക്കയുടെ രാജ്ഞി പരലോകം പുൽകിയത്.
ഓരോ വിശ്വാസിയും മറ്റാരേക്കാളും സയ്യിദതുനാ ഖദീജ(റ) യോട് കടപ്പെട്ടിരിക്കുന്നു.
മക്കം കീഴടക്കാൻ പുണ്യ നബിയുംﷺ സ്വഹാബത്തും വന്ന സമയത്ത് നബിﷺ തങ്ങൾ തമ്പടിച്ചതു പോലും അവിടുത്തെ പ്രിയ ഖദീജ(റ) യുടെ ഖബറിനടുത്തായിരുന്നു.
മരണത്തിനോ കാലപ്പഴക്കത്തിനോ അല്പം പോലും അകറ്റാൻ പറ്റാത്തത്ര ദൃഢമായിരുന്നു അവർക്കിടയിലുള്ള ആത്മ ബന്ധം
ഒരിക്കലും അവർ അശ്രഫുൾ ഖൽഖിനെﷺ ഒരു നിലക്കും പ്രയാസപ്പെടുത്തിയില്ല.
മാത്രമല്ല തിരുസന്നിധിയിൽ വെച്ച് അവർ ഒരിക്കലും ശബ്ദമുയർത്തി സംസാരിക്കുക പോലും ചെയ്തിരുന്നില്ല.
തിരു ഹൃദയത്തിൽﷺ ബീവി ഖദീജ(റ) യുടെ സ്ഥാനം അക്ഷരാർത്ഥത്തിൽ അത്യുന്നതവും അതുല്യവുമായിരുന്നു.
ഒരിക്കൽ ഖദീജാ ബീവിയുടെ സഹോദരി സയ്യിദതുനാ ഖാല(റ) കടന്നു വന്നപ്പോൾ പുണ്യ നബിﷺ ഖദീജയോടുള്ള സ്നേഹം നിമിത്തം വളരെ സന്തോഷം പ്രകടിപ്പിച്ചു. ഇതു കണ്ട ഉമ്മ
ുനാ ആഇശ(റ) പ്രവാചകരോടുള്ള തീവ്ര സ്നേഹം നിമിത്തം ചോദിച്ചു: "നബിയേ അവിടുന്ന് എന്തിനാണ് ഖുറൈഷികളിൽ പെട്ട പല്ലുകൾ കൊഴിഞ്ഞ കിളവിയെ എപ്പോഴും സ്മരിക്കുന്നത്. അവർ മരിച്ചു പോവുകയും അവർക്ക് പകരം അല്ലാഹു അവിടുത്തേക്ക് നൽകുകയും ചെയ്‌തില്ലേ"?
തിരുദൂതർﷺ മഹ്ദി ആഇശ(റ) ക്ക് നൽകിയ മറുപടി ബീവി ഖദീജ(റ) യുടെ അത്യുൽകൃഷ്ട സ്ഥാനമാനങ്ങൾ വ്യക്തമാക്കുന്നതായിരുന്നു,
പുണ്യ നബിﷺ ഇങ്ങനെ മറുപടി നൽകി:
"ഖദീജയേക്കാളും ശ്രേഷ്ഠമായ ഒന്നിനെയും അല്ലാഹു എനിക്ക് പകരം നൽകിയിയിട്ടില്ല, ജനങ്ങൾ എന്നെ അവിശ്വസിച്ചപ്പോൾ അവർ എന്നെ വിശ്വസിച്ചു, ജനങ്ങൾ എന്നെ കളവാക്കിയപ്പോൾ അവർ എന്നെ വാസ്തവമാക്കി, ജനങ്ങൾ എനിക്ക് വിലക്കേർപ്പെടുത്തിയപ്പോൾ അവരുടെ സമ്പത്ത് കൊണ്ട് അവരെന്നെ സഹായിച്ചു, മറ്റു ഭാര്യമാരിൽ അല്ലാഹു എനിക്ക് സന്താനങ്ങളെ വിലങ്ങിയപ്പോൾ അവരിൽ എനിക്ക് സന്താനങ്ങളെ നൽകി".
ഉമ്മ
ുനാ ഖദീജ(റ) വിടപറഞ്ഞ വർഷം ഇസ്ലാമിക ചരിത്രത്തിൽ ദുഃഖ വർഷമെന്ന് അറിയപ്പെട്ടു.അതെ ഉമ്മ
ുൽ മുഅ്മിനീൻ ഖദീജ(റ) യുടെ വിടവാങ്ങൽ ലോക ഗുരുവിനുണ്ടാക്കിയ തീരാ ദുഖവും ഇസ്ലാമിനുണ്ടാക്കിയ നഷ്ടവും പിന്നീടൊരിക്കലും നികത്തപ്പെട്ടില്ല. മരണം വരെ പ്രിയ ഖദീജയുടെ വിരഹത്തിന്റെ വേദനയും ഖദീജയോടുള്ള അളവറ്റ സ്നേഹവും ഒളി മങ്ങാത്ത ഓർമ്മകളായി തിരുഹൃദയത്തിൽ നിലകൊണ്ടു.
അമീറുൽ മുഅ്മിനീൻ സയ്യിദുനാ അലി(റ) പറയുന്നു:
"ഖദീജയുടെ മരണത്തിന് ശേഷം രാത്രികളിൽ നബിﷺ തങ്ങൾ അവരെ ഓർത്തു ഏങ്ങി കരയാറുണ്ടായിരുന്നു"
നാഥനിൽ നിന്നുള്ള വഹ്യ് ആരംഭിച്ചതിന്റെ പത്താം വർഷം റമളാൻ പത്തിനാണ് വിശ്വാസികളുടെ വിശിഷ്ട മാതാവ് നാഥനിലേക്ക് യാത്ര പോയത്.
ഇരുപത്തിയഞ്ച് വർഷം അശ്രഫുൾ ഖൽഖിന്ﷺ സ്വയം ത്യജിച്ച് സർവ്വം സമർപ്പിച്ചു സയ്യിദതുനാ ഖദീജ ജീവിച്ചു.
ലോക ചരിത്രത്തിൽ തുല്യതയില്ലാത്ത ഉൽകൃഷ്ട മാതൃകാ ദാമ്പത്യ ജീവിതം അവർ കാഴ്ച വെച്ചു, ആ ബന്ധത്തിൽ സയ്യിദതുനാ ഫാത്വിമ(റ) ഉൾപ്പെടെ ആത്മീയ ചക്രവാളങ്ങളിലെ അത്യുൽകൃഷ്ട സ്ഥാനങ്ങളിൽ വിഹരിക്കുന്ന ആറു കണ്മണികളെ അല്ലാഹു പുണ്യ നബിക്ക് നൽകി. ഇരു വീട്ടിലും പുണ്യ നബിﷺയുടെ ഇഷ്ട തോഴിയും അവർ തന്നെ...
പലപ്പോഴും ഈ ഉമ്മ
സ്മരിക്കപ്പെടാതെ പോവാറുണ്ടെന്നത് ഒരു യാഥാർത്ഥ്യമാണ്. മറ്റാരേക്കാളും സ്മരിക്കപ്പെടാനുള്ള യോഗ്യത സയ്യിദതുനാ ഖദീജ(റ) ക്കുണ്ട്.
മറ്റാരേക്കാളും നമുക്ക് കടപ്പാടുള്ളതും അവരോട് തന്നെ.
നാം സ്മരിക്കേണ്ടത് നമ്മുടെ ഇരുലോക വിജയത്തിനു വേണ്ടിയാണ്.
നാം സ്മരിച്ചാലും ഇല്ലെങ്കിലും റഹ്മത്തുല്ലിൽ ആലമീന്റെﷺ പ്രിയ പത്നിയുടെ സ്ഥാനം അത്യുന്നതങ്ങളിൽ അത്യുന്നതമാണ്...